പൊയിനാച്ചി (കാസർകോട്): ബേക്കൽ ബീച്ച് ഫെസ്റ്റിവലിനിടെ തീവണ്ടി തട്ടി മരിച്ച എൻജിനീയറിങ് വിദ്യാർത്ഥി എം. ശിവനന്ദന് (19) നാട് വിങ്ങുന്ന നൊമ്പരത്തോടെ വിട നൽകി.
കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ മൃതദേഹം പൊയിനാച്ചിപ്പറമ്പിലെ 'ശിവം' വീട്ടിലെത്തിച്ചു. ഏക മകന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്നുപോയ അച്ഛൻ വേണുഗോപാലനെയും അമ്മ സ്മിതയെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പി.
അപകടം പരിപാടിക്കിടെ: മംഗളൂരു സഹ്യാദ്രി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയായ ശിവനന്ദൻ, തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം വേടന്റെ സംഗീത പരിപാടി കാണാനാണ് ബേക്കലിലെത്തിയത്. ഫെസ്റ്റിവൽ നഗരിയിലെ പ്രധാന കവാടത്തിൽ തിരക്ക് നിയന്ത്രിച്ചിരുന്നതിനാൽ, റെയിൽവേ പാളം മുറിച്ചുകടന്ന് കിഴക്ക് ഭാഗത്തുകൂടി മൈതാനത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി 9.30-ഓടെ പരിപാടി തുടങ്ങുന്ന സമയത്തായിരുന്നു ദുരന്തം.
കണ്ണൂർ ഭാഗത്തുനിന്ന് വന്ന ട്രെയിൻ ശിവനന്ദനെ ഇടിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കെ. അജേഷ് ബേക്കൽ പോലീസിന് മൊഴി നൽകി. ചട്ടഞ്ചാലിലെയും പൊയിനാച്ചിയിലെയും 'റിയ ട്രാവൽസ്' ഉടമയാണ് ശിവനന്ദന്റെ പിതാവ് വേണുഗോപാലൻ.
സി.എച്ച്. കുഞ്ഞമ്പു എംഎൽഎ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.