കാനനപാതയിൽ തിരക്കേറി; സുരക്ഷാ വെല്ലുവിളി; നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ

 ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാതയിൽ ഭക്തരുടെ തിരക്ക് വർധിച്ചതോടെ സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർക്ക് വെല്ലുവിളിയാകുന്നു. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ഈ പാത കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ സുരക്ഷയും അടിയന്തര വൈദ്യസഹായം എത്തിക്കലും ദുഷ്‌കരമായ ദൗത്യമായി മാറുകയാണ്.

നിലവിൽ വനപാലകർ, അഗ്‌നിരക്ഷാസേന, ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്.) എന്നിവയുടെ സേവനം പാതയിൽ ലഭ്യമാക്കിയിട്ടുണ്ട്.

പ്രധാന നിർദേശങ്ങൾ:

കാനനപാത ഒഴിവാക്കണം: ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ വഴിയുള്ള സാധാരണ പാതയിലൂടെ സന്നിധാനത്തേക്ക് എത്തണമെന്ന് സന്നിധാനം എ.ഡി.എം. ഡോ. അരുൺ എസ്. നായർ നിർദേശിച്ചു.

സമയക്രമം: രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഭക്തരെ പരമ്പരാഗത കാനനപാതയിലൂടെ കടത്തിവിടുകയുള്ളൂ. വൈകുന്നേരം ആറിന് മുമ്പായി ഭക്തർ നിർബന്ധമായും സന്നിധാനത്ത് എത്തേണ്ടതുണ്ട്.

സുരക്ഷാ നടപടികൾ കർശനം:

ഇരുട്ടുവീണാൽ അയ്യപ്പഭക്തരെ സന്നിധാനത്തെത്തിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ അകമ്പടി സേവിക്കേണ്ടിവരും. രാത്രിയോടെ അവസാന പട്രോളിങ് നടത്തി, ചെക്ക് പോയിന്ററിൽനിന്ന് കടത്തിവിട്ട ഭക്തരുടെ എണ്ണവും ടോക്കൺ നമ്പറുകളും ഒത്തുനോക്കി പാതയിൽ ആരും ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി അവസാനിപ്പിക്കുന്നത്. സത്രം-പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കും ഇതേ നിബന്ധനകൾ ബാധകമാണ്.

വെർച്വൽ ക്യൂ പാലിക്കണം:

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ഉന്നതതല അവലോകനയോഗം തീരുമാനിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുരക്ഷിത ദർശനം ഉറപ്പാക്കുന്നതിനും, വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്‌ത ദിവസങ്ങളിൽതന്നെ എത്താൻ ഭക്തർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

നിലവിൽ ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്നും സന്നിധാനം എ.ഡി.എം. അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !