പിഇഐ : പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി വർക്കി പീറ്റർ (22 ) മോങ്ട്ടണിൽ അന്തരിച്ചു. ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ വർഗീസ് പീറ്ററിന്റെയും ബിന്ദു പീറ്ററിന്റെയും മകനാണ്, വര്‍ക്കി പീറ്റര്‍. ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾക്കൊപ്പം മോങ്ടണിൽ എത്തിയ വർക്കിയെ അവിടെ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വർക്കിയുടെ ഈ വേർപാട് പ്രവാസി സമൂഹത്തെയും ഒളമറ്റത്തെ കുടുംബാംഗങ്ങളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ച വർക്കി പീറ്ററിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു.
സാധാരണ കുടുംബാംഗമായ വർക്കിയുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് അവസാനമായി ഒരു നോക്ക് കാണണമെന്നത് കുടുംബത്തിന്റെ വലിയ ആഗ്രഹമാണ്. എന്നാൽ കാനഡയിൽ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഭീമമായ തുക കണ്ടെത്താൻ ഈ കുടുംബത്തിന് സാധിക്കില്ല. നിയമപരമായ നടപടികൾക്കും യാത്രാ ചിലവുകൾക്കുമായി വലിയൊരു തുക ആവശ്യമാണ്. ഈ സാഹചര്യത്തിൽ വർക്കിയുടെ ഭൗതികശരീരം ജന്മനാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. ചെറിയ സഹായം പോലും കുടുംബത്തിന് സഹായമാവും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.