തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെൻ്റ് ആക്ട് (ഫെമ) ചട്ടങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി.യുടെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവർക്കും നോട്ടീസ് ലഭിച്ചതായാണ് വിവരം. നീണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുൻപാകെ ഇ.ഡി. ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.
പ്രധാന ആരോപണം
മസാല ബോണ്ട് വഴി സമാഹരിച്ച തുക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി വിനിയോഗിച്ചത് ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇ.ഡി.യുടെ പ്രധാന കണ്ടെത്തൽ.
2019-ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. 9.72 ശതമാനം പലിശ നിരക്കിൽ, 2,150 കോടി രൂപയാണ് ഇതുവഴി സമാഹരിച്ചത്. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾക്ക് അന്തിമ രൂപം നൽകിയത്.
നേരത്തെ, അന്വേഷണത്തിൻ്റെ ഭാഗമായി അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസകിന് ഇ.ഡി. രണ്ടുതവണ നോട്ടീസ് നൽകിയിരുന്നു. കേസിൽ, ഇ.ഡി.യുടെ തുടർനടപടികൾ ഇനി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയുടെ പരിഗണനയിലായിരിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.