മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാടിന് എടപ്പാളിൽ അനുശോചനം

 എടപ്പാൾ: അന്തരിച്ച മാധ്യമ പ്രവർത്തകനും യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടന്നു. കുന്നത്ത് ബഷീർ  എന്നറിയപ്പെട്ടിരുന്ന അദ്ദേഹം എടപ്പാളിന്റെ സാമൂഹിക-വികസന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

മനോരമ, മംഗളം, മലയാളം ന്യൂസ് തുടങ്ങിയ പത്രങ്ങളുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ച ബഷീർ അണ്ണക്കമ്പാട്, എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിലും കേരള പത്രപ്രവർത്തക അസോസിയേഷനിലും അംഗമായിരുന്നു.

യോഗത്തിൽ സന്നിഹിതരായ പ്രമുഖർ ബഷീർ അണ്ണക്കമ്പാടിന്റെ പത്രപ്രവർത്തന രംഗത്തെ മികവിനെ കുറിച് അനുസ്മരിച്ചു   . എടപ്പാളിന്റെ വികസനത്തിന് അദ്ദേഹത്തിൻ്റെ വാർത്തകൾ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. സംസ്ഥാന തലത്തിൽപ്പോലും ശ്രദ്ധേയമാക്കേണ്ടിയിരുന്ന നിരവധി വിഷയങ്ങൾ അദ്ദേഹം തൻ്റേതായ ശൈലിയിൽ സമൂഹത്തിന് ഗുണകരമായ രീതിയിൽ എഴുതി അവതരിപ്പിച്ചു. വാർത്തകൾ കണ്ടെത്തി സത്യസന്ധമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ വൈഭവം ശ്രദ്ധേയമായിരുന്നു എന്നും യോഗം വിലയിരുത്തി.

പരേതനായ മലയാള മനോരമ ലേഖകനും കോൺഗ്രസ് നേതാവുമായിരുന്ന ഹംസ അണ്ണക്കമ്പാടിൻ്റെ മകനാണ് ബഷീർ. പത്രപ്രവർത്തകൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും സമൂഹത്തിൻ്റെ നാനാ തുറകളിലും അദ്ദേഹം സജീവമായിരുന്നു.

എടപ്പാളിൽ നടന്ന സോമയാഗം, അരിരാത്രം, പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗം തുടങ്ങിയ പ്രദേശത്തെ സാംസ്കാരിക, ആത്മീയ പരിപാടികളിലെല്ലാം ബഷീർ സജീവ സാന്നിധ്യമായിരുന്നു. പ്രൗഢമായ ശബ്ദഗാംഭീര്യം കൊണ്ട് നല്ലൊരു അനൗൺസറായും അദ്ദേഹം അറിയപ്പെട്ടിരുന്നു.

കുടുംബം: ഭാര്യ: സുൽഫിയ. മക്കൾ: ജൻസർ, ജഹൻ സൈബ്. സഹോദരങ്ങൾ: ഫിറോസ് ഖാൻ അണ്ണക്കമ്പാട് (ഐ.എച്ച്.ആർ.ഡി., എടപ്പാൾ), പരേതനായ അഷറഫ് (വാട്ടർ അതോറിറ്റി).

എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് സെക്രട്ടറി കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ അഡ്വ. എ.എം. രോഹിത്, ഇ.പി. രാജീവ്, ടി.പി. മുഹമ്മദ്, സുകു എടപ്പാൾ, കഴുങ്കിൽ മജീദ്, പി. അക്ബർ, അനീഷ് കോലത്ത്, അനീഷ് ശുകപുരം, ഫിറ്റ് വെൽ ഹസ്സൻ, പി.വി. മോഹൻദാസ്, ഹംസ കാവുങ്ങൽ, ഹംസത്ത് തറക്കൽ, വി.കെ.എ. മജീദ്, സൈദ്, ഉണ്ണി ശുകപുരം, ഹരികുമാർ എടപ്പാൾ, പ്രശാന്ത്, പ്രേമദാസ്, അഭിലാഷ് എന്നിവർ ബഷീർ അണ്ണക്കമ്പാടിനെ അനുസ്മരിച്ച് സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !