അയർലണ്ടിൽ കാര്‍ നദിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

കോര്‍ക്ക് : അയര്‍ലണ്ടിലെ കോര്‍ക്കില്‍ കാര്‍ നദിയില്‍ വീണ് മലയാളി യുവാവ് മരണപ്പെട്ടു.


ബാലിനയില്‍ താമസിക്കുന്ന ഇടുക്കി കമ്പംമെട്ട് സ്വദേശി ജോയ്സ് വിലങ്ങുപാറയാണ് (34 ) മരണപ്പെട്ടത്. കോര്‍ക്കിലെ കോണ്‍ന റോഡ് (R628) സമീപമുള്ള ബ്രൈഡ് നദിയില്‍ ഇന്നലെ രാത്രിയാണ് ജോയ്സ് സഞ്ചരിച്ചിരുന്ന കാര്‍ സ്‌കിഡ് ചെയ്ത് നദിയിലേക്ക് പതിച്ചത്. 

മിഡില്‍ടണിനടുത്തുള്ള ബാലന്‍കൂറിങ് നഴ്സിംഗ് കെയര്‍ ഹോമിലെ ജീവനക്കാരനായിരുന്ന ജോയ്സ് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെയാണ് കാര്‍ അപകടത്തില്‍ പെട്ടത്. ഏറെ വൈകിയിട്ടും ജോയ്‌സിനെ കാണാതായതോടെ പരിഭ്രാന്തരായ ഭാര്യയും കുഞ്ഞുങ്ങളും ,ജോയ്സിന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചു.അവര്‍ പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ഗാര്‍ഡയെ വിവരം അറിയിക്കുകയുമാണുണ്ടായത്. 

ഗാര്‍ഡ അപ്പോള്‍ തന്നെ തിരച്ചില്‍ തുടങ്ങി.പുലര്‍ച്ചയാണ് നദിയില്‍ ഒരു കാര്‍ മുങ്ങി കിടക്കുന്ന കാര്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. ഗാര്‍ഡ എത്തിയാണ് കാറിനുള്ളില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. കാറില്‍ ജോയ്സ് ഒറ്റയ്ക്കെ ഉണ്ടായിരുന്നുള്ളു. ആരോ സമ്മാനിച്ച ഒരു കേക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ജോയ്സ് കൈയ്യില്‍ കരുതിയിരുന്നു. 

ഗാര്‍ഡ മൃതദേഹം പുറത്തെടുക്കുമ്പോഴും ,കുഞ്ഞുമക്കള്‍ക്കായി ജോയ്സ് കരുതിയ ആ ക്രിസ്മസ് കേക്ക് , ആ കൈകളില്‍ ഉണ്ടായിരുന്നു. ഇന്നലെ ഈ മേഖലയില്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു.മഴയില്‍ കാര്‍ തെന്നലില്‍ സ്‌കിഡ് ചെയ്ത് പുഴയിലേക്ക് കുതിയ്ക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് നദിയിലെ വെള്ളത്തില്‍ കാര്‍ കാണപ്പെട്ടതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. സംഭവ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍, യാത്രക്കാരനായിരുന്ന ആള്‍ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. 

മരണകാരണം വ്യക്തമാക്കുന്നതിനായി പിന്നീട് പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തും. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് കൊളിഷന്‍ അന്വേഷണ സംഘങ്ങള്‍ സാങ്കേതിക പരിശോധന നടത്തുന്നതിനാല്‍ കോണ്‍ന റോഡ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ദിശ തിരിച്ചുവിട്ടിട്ടുണ്ട്.. ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

ഡാഷ്‌ക്യാം ഉള്‍പ്പെടെ ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍, ഡിസംബര്‍ 19 വെള്ളിയാഴ്ച രാത്രി 10 മണിയ്ക്കും ഡിസംബര്‍ 20 ശനിയാഴ്ച രാവിലെ 10 മണിയ്ക്കും ഇടയില്‍ കോണ്‍ന റോഡ് വഴി യാത്ര ചെയ്തിട്ടുണ്ടെങ്കില്‍, അവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഫെര്‍മോയ് ഗാര്‍ഡാ സ്റ്റേഷനുമായോ (025 82100), ഗാര്‍ഡാ സീക്രട്ട് സഹായ ലൈനായ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമന്നും അറിയിപ്പില്‍ പറയുന്നു. 

ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും അനാഥരാക്കിയാണ് ജോയ്‌സിന്റെ അകാലത്തിലുള്ള ആകസ്മിക മരണമുണ്ടായത്. ജോയ്സിനെ അടുത്തറിയുന്ന എല്ലാവരും ഏറെ സങ്കടത്തിലാണ്.

ഒരു വർഷം (2024) മുൻപാണ് ജോയ്സ് അയർലൻഡില്‍ എത്തിയത്.  രണ്ട് മാസം മുമ്പാണ് ജോയിസ് ബാലിൻകുറിഗ് കെയർ സെന്ററിലെ അടുക്കളയിൽ സഹായിയായി ജോലി ആരംഭിച്ചത്. നഴ്സായ ഭാര്യ റൂബിക്കും 2 പിഞ്ചു കുഞ്ഞുങ്ങൾക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ചു തുടങ്ങുമ്പോഴാണ് ഈ ദുരന്തം.
​രണ്ടര വയസ്സുകാരി ജാക്വലിനും, 5 മാസം മാത്രം പ്രായമുള്ള ജാക്വസും അച്ഛന്റെ വിയോഗം തിരിച്ചറിയാനാകാത്ത പ്രായത്തിലാണ്. ഇടുക്കി കമ്പംമെട്ട് കർണാപുരം തോമസ് വിലങ്ങുപാറ ശോശാമ്മ ദമ്പതികളുടെ മകനാണ് ജോയിസ്.

ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനുള്ള ചെലവുകൾ, ശവസംസ്കാരം, കുടുംബത്തിനായുള്ള ഭാവി ചെലവുകൾ എന്നിവ വഹിക്കുന്നതിനായി ഒരു ഫണ്ട്‌റൈസിംഗ് കാമ്പെയ്‌ൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. 
 
"ദുഃഖകരമെന്നു പറയട്ടെ, ഈ ദാരുണമായ സംഭവത്തിൽ, പെട്ടെന്നുള്ളതും ഹൃദയഭേദകവുമായ ഈ നഷ്ടത്തിൽ തകർന്നുപോയ ഭാര്യയെയും കുട്ടികളെയും കുടുംബത്തെയും സുഹൃത്തുക്കളെയും അദേഹത്തിന്റെ വേര്‍പാട് ഒറ്റപ്പെടുത്തി. ഈ ദുഷ്‌കരമായ സമയത്ത് ജോയ്‌സിന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ ധനസമാഹരണ കാമ്പെയ്‌ൻ ആരംഭിക്കുന്നത്" എന്ന് GoFundMe  കാമ്പെയ്‌ൻ സംഘാടകർ പറഞ്ഞു. 


"സ്വരൂപിക്കുന്ന ഫണ്ട് അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും, ശവസംസ്കാരച്ചെലവുകൾക്കും, കുട്ടികളുടെ ഭാവിക്കും ക്ഷേമത്തിനും സാമ്പത്തിക സഹായം നൽകുന്നതിനും സഹായിക്കും. നമുക്കറിയാവുന്നതുപോലെ, ദയ വളരെ വലുതാണ്. ഈ അഗാധമായ ദുഃഖ സമയത്ത് കുടുംബത്തിന് നിങ്ങളുടെ ഉദാരമായ പിന്തുണയും പ്രാർത്ഥനകളും ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.. സംഘാടകർ പറഞ്ഞു. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !