കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് 'ക്രിസ്മസ് സായാഹ്നം' സംഘടിപ്പിക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ചത്വരത്തിൽ നടന്ന സ്നേഹസംഗമത്തിൽ വിശാല കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ മത, സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ ഉദ്യോഗസ്ഥ, മാധ്യമ രംഗങ്ങളിൽ നേതൃത്വം നല്കുന്നവർ ക്രിസ്മസ് ആശംസകൾ പങ്കുവെക്കാൻ ഒത്തുചേർന്നു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ക്രിസ്മസ് സായാഹ്നം ഉദ്ഘാടനം ചെയ്തു. സകല ജനപദങ്ങൾക്കുമുള്ള സമാധാനത്തിന്റെ സദ്‌വാർത്തയാണ് ഈശോ മിശിഹായെന്നും, അസ്വസ്ഥമാകുന്ന ഹൃദയങ്ങളിലും ഇടങ്ങളിലും സ്വസ്ഥതയും സമാധാനവും പകർന്നുനൽകാൻ ഓരോരുത്തർക്കും കടമയുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രത്യാശയോടെ ജീവിക്കുവാൻ ക്രിസ്മസിൻ്റെ സന്ദേശം നമ്മെ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
രൂപത സാമൂഹ്യ സമ്പർക്ക മാധ്യമ വിഭാഗമായ അമല കമ്മ്യൂണിക്കേഷൻ - സി 30 സംഘടിപ്പിച്ച സംഘടിപ്പിച്ച ക്രിസ്മസ് കരോൾ ഗാനാലാപനത്തിൽ ഒന്നാം സമ്മാനാർഹരായ കൊട്ടിയം ഹോളി ക്രോസ് നഴ്സിംഗ് കോളജ് ടീം കാരൾ ആലപിച്ചു. രണ്ടാം സമ്മാനാർഹരായ കാഞ്ഞിരപ്പള്ളി പ്രൊവിൻസ് തിരുഹൃദയ സന്യാസിനി സമൂഹം ഉൾപ്പെടെ സമ്മാനാർഹരായ ടീമുകൾക്കുള്ള പുരസ്കാരങ്ങൾ മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവർ സമ്മാനിച്ചു.
കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗമത്തിന് സാംസ്കാരിക കേന്ദ്രത്തിന്റെ ചുമതലയുള്ള രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ചാൻസലർ ഫാ. മാത്യു ശൗര്യംകുഴി, സാംസ്കാരിക കേന്ദ്രം സെക്രട്ടറി ഫാ. മാത്യു പുത്തൻപറമ്പിൽ, ഫാ. ജസ്റ്റിൻ മതിയത്ത്, രൂപത പി. ആർ. ഒ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ ഡോ. ജൂബി മാത്യു എന്നിവർ നേതൃത്വം നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.