തിരുവനന്തപുരം; വിദേശത്ത്,ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിനികളായ യുവതികൾക്ക് ലക്ഷങ്ങൾ നഷ്‌ടമായി. ഈ തട്ടിപ്പിൽ പേയാട് സ്വദേശിനിക്ക് 16 ലക്ഷം രൂപയും വട്ടിയൂർക്കാവ് സ്വദേശിനിക്ക് 4 ലക്ഷം രൂപയുമാണ് നഷ്‌ടമായത്.
വിദേശത്ത് ജോലി ചെയ്യുന്നവരായ ശരത് രഘു, ബിനോയ് പോൾ, ബിനോയ് പോളിന്റെ ഭാര്യ ടീന എന്നിവരെ പ്രതികളാക്കിയാണ് വട്ടപ്പാറ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
തട്ടിപ്പുകാർ ആളുകളെ വിശ്വസിപ്പിക്കാനായി ഉപയോഗിച്ചത് ഗൂഗിൾ മീറ്റ് വീഡിയോ കോളുകളാണ്. ജോലി വാഗ്‌ദാനത്തിന്റെ ആധികാരികത സ്ഥാപിച്ച ശേഷം പണം കൈമാറിയാൽ മാസങ്ങൾക്കകം വിസ ലഭിക്കുമെന്ന് ഇവർ ഇരകളെ വിശ്വസിപ്പിച്ചു.
എന്നാൽ, വാഗ്‌ദാനം ചെയ്‌ത സമയപരിധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ യുവതികൾ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ പ്രതികൾ ഫോൺ കോളുകൾ എടുക്കുന്നത് നിർത്തിയെന്ന് പൊലീസ് അറിയിച്ചു. ആകെ 20 ലക്ഷം രൂപയാണ് യുവതികൾക്ക് തട്ടിപ്പിലൂടെ നഷ്‌ടമായത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.