കോട്ടയം ;നഗരത്തിലെ ലഹരിവിതരണക്കാരുടെ ഇടയിലെ ‘റൈഡർ’ ആയിരുന്നു കൊലപാതകക്കേസിൽ പിടിയിലായ അഭിജിത്തെന്നു പൊലീസ് പറയുന്നു.
ഹിമാചൽ പ്രദേശിൽ നിന്നുൾപ്പെടെ ജില്ലയിലേക്കു ബൈക്കിൽ കഞ്ചാവ് എത്തിച്ചിരുന്നയാൾ. 21–ാം വയസ്സിലാണ് ആദ്യമായി പിടിയിലാകുന്നത്. ആറരക്കിലോ കഞ്ചാവും എംഡിഎംഎയും ആയിരുന്നു അന്ന് പക്കലുണ്ടായിരുന്നത്. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും ലഹരിക്കേസുകളിൽ അറസ്റ്റിലായി.ഇയാൾക്കെതിരെ സ്വർണമാല മോഷ്ടിച്ചതിനും കേസുണ്ടെന്നു പൊലീസ് പറഞ്ഞു.ആദർശിന്റെ ഒപ്പമുണ്ടായിരുന്ന റോബിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. നേരത്തേ കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണു റോബിൻ. 2023ൽ, വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ട കേസിലെ പ്രതിയാണ്.
അന്ന് 17.8 കിലോ കഞ്ചാവ് വീട്ടിൽനിന്നു പിടികൂടിയിരുന്നു.കഴുത്തിൽ ഒരു തവണയും നെഞ്ചിൽ 2 തവണയും കുത്തേറ്റെന്നു പൊലീസ് പറഞ്ഞു. അനിൽകുമാറും ഭാര്യ ലളിതയും ബഹളംകേട്ട് ഓടിയെത്തി ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കുത്തേറ്റ നിലയിൽ റോഡിലേക്കിറങ്ങിയ ആദർശ്, അൽപദൂരം നടന്ന ശേഷം ചതുപ്പിലേക്കു കുഴഞ്ഞുവീണു. റോബിന്റെ കാറിൽ കയറ്റി ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.