തിരുവനന്തപുരം; അതിദാരിദ്ര്യനിര്‍മാര്‍ജനം സംസ്ഥാന സര്‍ക്കാര്‍ ആഘോഷപൂര്‍വം പ്രഖ്യാപിക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് പേരൂര്‍ക്കട സ്വദേശി എസ്.വിജയമ്മ രാവിലെ തന്നെ എത്തി.
എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കണ്ട് കൈയിൽ കരുതിയിരിക്കുന്ന പരാതി നല്കാന് കഴിയുമോ എന്നതാണ് ലക്ഷ്യം. പരിപാടി നടക്കുന്ന വേദിയില്‍ ഗാനമേളയുടെ ലൈറ്റ്, സൗണ്ട് ചെക്കിങ്ങ് നടക്കുമ്പോള്‍ ഒഴിഞ്ഞകോണില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു വിജയമ്മ.ഭര്‍ത്താവും മകനും മരിച്ചുവെന്നും അതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കണ്ണീരോടെയാണ് അവര്‍ പറഞ്ഞത്. ആരോഗ്യസ്ഥിതി മോശമായതോടെ താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അടച്ചുപൂട്ടുള്ള ഒരു മുറി വീട് എന്ന സ്വപ്നമാണ് അവര്‍ക്കുള്ളത്.ഒരുതുണ്ട് ഭൂമി ആവശ്യപ്പെട്ട് പല തവണ പരാതികള്‍ നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് വിജയമ്മ പറഞ്ഞു. ജില്ലാ കലക്ടര്‍ക്കും കോര്‍പ്പറേഷനുമൊക്കെ പരാതി കൊടുത്തിട്ടും ഫലമുണ്ടാകാത്തതു കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ അവസരം ലഭിക്കുമെന്നു കരുതി വിജയമ്മ നേരത്തേ തന്നെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപന വേദിയില്‍ എത്തി കാത്തിരിക്കുന്നത്.അടച്ചുപൂട്ടുള്ള ഒരു മുറി വീട് എന്ന സ്വപ്നമാണ് വിജയമ്മയ്ക്കുള്ളത്,അതിദാരിദ്ര്യനിര്‍മാര്‍ജനം ആഘോഷപൂര്‍വം പ്രഖ്യാപിക്കുന്ന ചടങ്ങിൽ കണ്ണീരോടെ ഒരമ്മ
0
ശനിയാഴ്ച, നവംബർ 01, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.