തലയോലപ്പറമ്പ്: ഒരുമിച്ച് യാത്ര ചെയ്ത ഓട്ടോക്കൂലി നൽകുന്നതു സംബന്ധിച്ചുള്ള വാക്കു തർക്കം വെട്ടിൽ കലാശിച്ചു.
വടകര സ്വദേശി രതീഷ്, വരിക്കാംകുന്ന് കാശാൻകാല ഭാഗത്തുള്ള ജനീഷ് എന്നിവരെ വരിക്കാംകുന്ന് മൂലക്കട ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വാഗമൺ സ്വദേശി ബിജുവാണ് വെട്ടിയത്. രാത്രി പതിനൊന്നോടെയാണ് സംഭവം.ജനീഷിന്റെ തലയിൽ 6 ഇഞ്ചോളം നീളമുള്ള മുറിവേറ്റു.രതീഷിന്റെ പുരികത്തിനു മുകളിലായി വെട്ടേറ്റു. കൂടാതെ കൈക്കും, കാലിനും ചെറിയ മുറിവുകളും സംഭവിച്ചു. പരുക്കേറ്റ ഇരുവരെയും വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി.പ്രതി ബിജുവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.മൂന്നുപേരും ഒരുമിച്ച് ചങ്ങനാശേരി ഭാഗത്ത് കരിങ്കൽപ്പണി ചെയ്യുന്നവരാണ്, ചങ്ങനാശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ഇനത്തിൽ ബിജു പൈസ കൊടുക്കാത്തതിനെ തുടർന്നാണ് വാക്ക് തർക്കം ഉണ്ടായത്.ഒരുമിച്ച് യാത്ര ചെയ്ത ഓട്ടോക്കൂലി നൽകുന്നതു സംബന്ധിച്ചുള്ള തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു.
0
ശനിയാഴ്ച, നവംബർ 29, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.