പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരരുടെയും കണ്ഠരര് മോഹനരുടെയും മൊഴി രേഖപ്പെടുത്തി. അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകുന്നതിന് അനുമതി നൽകിയത് ദേവസ്വം ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് എന്ന് തന്ത്രിമാർ മൊഴി നൽകിയിട്ടുണ്ട്.
തന്ത്രിയുടെ ചുമതല ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ്. അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നതിനാലാണ് സ്വർണം പുറത്തേക്ക് കൊണ്ടുപോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വർണം പൊതിഞ്ഞ പാളികൾ കൊണ്ടുപോകാൻ തങ്ങൾ അനുമതി നൽകിയതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
കേസിലെ പ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ തങ്ങൾക്ക് പരിചയമുണ്ടായിരുന്നു എന്നും തന്ത്രിമാർ മൊഴി നൽകി. 2008 മുതൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല സന്നിധാനത്ത് കീഴ്‌ശാന്തിയായി സേവനമനുഷ്ഠിച്ചിരുന്നതിനാലാണ് പരിചയം. എന്നാൽ, ഇങ്ങനെയുള്ള സ്വഭാവമുള്ള ആളാണെന്ന് അറിഞ്ഞിരുന്നില്ലെന്നും തന്ത്രിമാർ പ്രതികരിച്ചു.
അതേസമയം, തന്ത്രി കുടുംബവുമായുള്ള പരിചയം മറയാക്കിയാണ് താൻ എല്ലാവരുമായി സൗഹൃദം സ്ഥാപിച്ചതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ മൊഴി നൽകിയിരുന്നു. തന്ത്രിമാരുടെ പരിചയം ഉപയോഗിച്ചാണ് ഇയാൾ ഇതര സംസ്ഥാനങ്ങളിലെ സമ്പന്നരുമായി ബന്ധം സ്ഥാപിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.