ബെംഗളുരു: വിജയകരമായി പേസ് മേക്കര്‍ ഘടിപ്പിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആശുപത്രി വിട്ടു. കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനായി ആശംസകള്‍ നേര്‍ന്ന ഓരോരുത്തരോടും നന്ദി പറയുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.അധികം വൈകാതെ തന്നെ അദ്ദേഹം സംഘടനാ ചുമതലകളിലേക്ക് തിരിച്ചെത്തും.
തളര്‍ച്ചയും ശ്വാസം മുട്ടലും ഉണ്ടായതിനെ തുടര്‍ന്നാണ് ഖാര്‍ഗയെ ബെംഗളുരുവിലെ എം എസ് രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഹാറിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി സംസാരിച്ചിരുന്നു.
വേഗം സുഖംപ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.താന്‍ ഖാര്‍ഗെയുമായി സംസാരിച്ചിരുന്നെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചതായും മോദി പിന്നീട് എക്‌സില്‍ കുറിച്ചു. അദ്ദഹത്തിന്‍റെ ദീര്‍ഘായുസിനും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി കുറിച്ചു. അദ്ദേഹം മൂന്നാം തീയതി സാധാരണ ജോലികളിലേക്ക് പ്രവേശിക്കുമെന്ന് മകനും കര്‍ണാടക ആര്‍ഡിപിആര്‍ ,ഐടി, ബിടി മന്ത്രിയുമായ പ്രിയാങ്ക് ഖാര്‍ഗെ അറിയിച്ചു. പേസ് മേക്കര്‍ ഘടിപ്പിക്കല്‍ ലളിതവും ഹ്രസ്വവുമായ നടപടിയാണെന്നും ഇതിന് ശേഷം അദ്ദേഹം സാധാരണ നിലയിലേക്ക് മടങ്ങി വന്നെന്നും പ്രിയാങ്ക് എക്‌സില്‍ കുറിച്ചു.മുന്‍ നിശ്ചയിച്ച പരിപാടികളിലെല്ലാം ഇന്ന് മുതല്‍ പങ്കെടുത്ത് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പനിയും തളര്‍ച്ചയും കാലു വേദനയുമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. രോഗവിവരങ്ങള്‍ അന്വേഷിച്ച ഖാര്‍ഗെ അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ആശുപത്രിയിലാകുന്നതിന് തലേന്ന് രാവിലെ കല്യാണ-കർണാടക മേഖലയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഖാർഗെ മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ ജന്മാനാടായ കലബുറഗി ഉൾപ്പെടെ സന്ദർശിക്കുകയുമുണ്ടായി. വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മല്ലികാർജുൻ ഖാർഗെ ഒക്‌ടോബർ ഏഴിന് കൊഹിമ സന്ദർശനവും നാഗ സോളിഡാരിറ്റി പാർക്കിൽ ഒരു റാലിയും നടത്താനുള്ള ഒരുക്കത്തിലാണ്. കൊഹിമയിലെ കോൺഗ്രസ് ഭവനിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ നാഗാലാൻഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ലോക്‌സഭാ എംപി എസ് സുപോങ്മെരെൻ ജാമിർ ആണ് ഇക്കാര്യം അറിയിച്ചത്.
"സുരക്ഷിത ജനാധിപത്യം, സുരക്ഷിത മതേതരത്വം, സുരക്ഷിത നാഗാലാൻഡ്" എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള പരിപാടിയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. തുടർന്ന് യുവാക്കളുടെ തൊഴിൽ, സംരംഭം, റോഡ് കണക്റ്റിവിറ്റി തുടങ്ങിയ പ്രധാന വിഷയങ്ങളെപ്പറ്റി രാഷ്ട്രീയകാര്യ സമിതിയിലെ മുതിർന്ന അംഗങ്ങളും ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ (ഡിസിസി) പ്രസിഡൻ്റുമാരും തമ്മിൽ പ്രത്യേക കൂടിക്കാഴ്‌ചകൾ നടക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.