കൊളംബോ: വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ ബാറ്റ് നിലത്തടിച്ച പാക് താരത്തിന് താക്കീത്. പാക് ബാറ്റര്‍ സിദ്ര ആമിനെതിരേയാണ് ഐസിസിയുടെ നടപടി.
താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി. മത്സരത്തില്‍ പാകിസ്താന്റെ ടോപ് സ്കോററായിരുന്നു സിദ്ര.പാക് ഇന്നിങ്സിന്റെ നാല്‍പ്പതാം ഓവറിലാണ് സംഭവം. സ്നേഹ റാണയുടെ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ക്യാച്ചെടുത്ത് താരത്തെ പുറത്താക്കുകയായിരുന്നു.ഡഗൗട്ടിലേക്ക് മടങ്ങവേ താരം ബാറ്റ് ഗ്രൗണ്ടിലിടിച്ച് രോഷപ്രകടനം നടത്തി. ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ പാകിസ്താന് അല്‍പ്പമെങ്കിലും ആശ്വാസമായത് സിദ്രയുടെ ബാറ്റിങ്ങാണ്. 106 പന്തില്‍ നിന്ന് 81 റണ്‍സെടുത്താണ് താരം മടങ്ങിയത്. സിദ്ര പുറത്തായതോടെ മത്സരത്തില്‍ പാകിസ്താന്റെ വിധിയും കുറിക്കപ്പെട്ടു.ബാറ്റ് മനപൂര്‍വ്വം നിലത്തടിച്ചതാണ് പാക് ബാറ്റര്‍ക്ക് വിനയായത്. ലെവല്‍ 1 പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് ഐസിസി കണ്ടെത്തിയത്. മത്സരത്തിനിടെ ക്രിക്കറ്റ് സാമഗ്രികള്‍ ദുരുപയോഗം ചെയ്തതിനാണ് നടപടി.താരം ഇത് സമ്മതിച്ചിട്ടുമുണ്ട്. അതേസമയം മത്സരത്തില്‍ 88 റണ്‍സിന് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് 159 റണ്‍സിന് പുറത്തായി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.