ന്യൂഡൽഹി; റഷ്യയിൽനിന്ന് 5 എസ് 400 വ്യോമപ്രതിരോധ സംവിധാനം കൂടി വാങ്ങാൻ പ്രതിരോധ മന്ത്രാലയം തയാറെടുക്കുന്നു.
ഈയാഴ്ച ഇതു സംബന്ധിച്ച ചർച്ചകൾ നടക്കും. റഷ്യയും ഇന്ത്യയും സംയുക്തമായി എസ് 400 നിർമിക്കുന്നതും ചർച്ചയാകും. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ എസ് 400 നിർണായക പങ്കു വഹിച്ചിരുന്നു.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ അഞ്ചിന് ഇന്ത്യയിലെത്തുന്നുണ്ട്. അതിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. 2018ലാണ് എസ്–400 സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ആദ്യം ഒപ്പുവച്ചത്.
അഞ്ച് യൂണിറ്റുകൾക്ക് 500 കോടി ഡോളറാണ് ഇന്ന് നൽകിയത്. അഞ്ചിൽ മൂന്ന് യൂണിറ്റുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. റഷ്യയിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത് യുഎസിന്റെ ഉപരോധ ഭീഷണിക്ക് കാരണമായിരുന്നു. ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ കരാറുമായി മുന്നോട്ടുപോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.