അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യയുടെ 'ഒളിപ്പോര്' ; വെടിനിർത്തലിൽ സംശയം പ്രകടിപ്പിച്ച് പാക് പ്രതിരോധ മന്ത്രി

 അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ 'ഒളിപ്പോര്' (proxy war) നടത്തുകയാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ തീരുമാനങ്ങൾ കാബൂളിലല്ല, മറിച്ച് ന്യൂഡൽഹിയിലാണ് എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിർത്തിയിലെ തുടർച്ചയായ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇരു രാജ്യങ്ങളും അടുത്തിടെ പ്രഖ്യാപിച്ച വെടിനിർത്തലിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു.


താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തിടെ നടത്തിയ ആറു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ "പദ്ധതികൾ" തയ്യാറാക്കിയതായും അദ്ദേഹം ആരോപിച്ചു. വ്യാപാരം, ഉഭയകക്ഷി ബന്ധം എന്നിവ കേന്ദ്രീകരിച്ചായിരുന്നു മുത്തഖിയുടെ ആദ്യ ന്യൂഡൽഹി സന്ദർശനമെങ്കിലും, ഇതിന് മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നെന്നാണ് ആസിഫ് ആരോപിക്കുന്നത്.

അതിർത്തിയിലെ ദിവസങ്ങൾ നീണ്ട ശക്തമായ ഏറ്റുമുട്ടലിനൊടുവിൽ ഡസൻ കണക്കിന് സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ട ശേഷമാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.


ഇസ്ലാമാബാദ് സമയം വൈകുന്നേരം 6 മണിക്ക് (1300 GMT) ആരംഭിച്ച വെടിനിർത്തൽ ഇരു സർക്കാരുകളും സ്ഥിരീകരിച്ചിട്ടുണ്ട്. സംഘർഷം വർദ്ധിച്ചതിനെ തുടർന്ന് പരസ്പരം ആവശ്യപ്പെട്ടതിനാലാണ് വെടിനിർത്തൽ എന്ന് ഇരുപക്ഷവും അവകാശപ്പെട്ടു.

വെടിനിർത്തൽ കാലയളവിൽ "സങ്കീർണ്ണമെങ്കിലും പരിഹരിക്കാവുന്ന ഈ പ്രശ്നത്തിന് ക്രിയാത്മകമായ ചർച്ചകളിലൂടെ ഒരു പോസിറ്റീവ് പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും ആത്മാർത്ഥമായി ശ്രമിക്കുമെന്ന്" പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

കാബൂളിൽ, പാകിസ്ഥാൻ ലംഘിച്ചില്ലെങ്കിൽ വെടിനിർത്തൽ പാലിക്കാൻ തങ്ങളുടെ സേനയ്ക്ക് നിർദ്ദേശം നൽകിയതായി താലിബാൻ സർക്കാർ അറിയിച്ചു.

താലിബാൻ പാകിസ്ഥാൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിനെ തുടർന്ന് തെക്കൻ അതിർത്തിയിൽ ഒരാഴ്ച നീണ്ട ശക്തമായ പോരാട്ടങ്ങൾക്ക് ശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

അഫ്ഗാൻ അതിർത്തിക്കുള്ളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക ഖൊറാസൻ വിഭാഗത്തിന് പാക് സർക്കാരും സൈന്യവും പിന്തുണ നൽകുന്നുവെന്നും ആക്രമണങ്ങൾക്ക് സഹായം ചെയ്യുന്നുവെന്നും അഫ്ഗാനിസ്ഥാൻ ആരോപിക്കുന്നു. മറുവശത്ത്, തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാനെ (TTP) സംരക്ഷിക്കുകയും പാക് സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിൽ കാബൂളിനെയാണ് പാകിസ്ഥാൻ കുറ്റപ്പെടുത്തുന്നത്.

കഴിഞ്ഞയാഴ്ച ടിടിപി നേതാവിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നടത്തിയതെന്നു കരുതുന്ന പാക് വ്യോമാക്രമണങ്ങളെ തുടർന്നാണ് ആക്രമണങ്ങളുടെ പുതിയ തരംഗം ആരംഭിച്ചത്. ഈ വ്യോമാക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടെങ്കിലും, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള 2,640 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തിയായ ദുറന്റ് ലൈനിലെ പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ തിരിച്ചടി നൽകിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !