തിരുവനന്തപുരം: പട്ടം എസ്. ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത ദാരുണ സംഭവം നടന്നു. അർധരാത്രിയോടെയാണ് സംഭവം നടന്നത്.
വൃക്കരോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭാസുരൻ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാൾ പിന്നീട് അതേ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ഒക്ടോബർ 1-നാണ് ജയന്തിയെ ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പട്ടം എസ്. ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പത്തിക ബാധ്യതയാണ് ഈ ദുരന്തത്തിന് പിന്നിലെ പ്രധാന കാരണം എന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.