പി. പരമേശ്വരൻ സമർപ്പണത്തിൻ്റെ പാഠപുസ്തകം - എം.കെ. അജിത്

 എടപ്പാൾ: അന്തരിച്ച ചിന്തകനും ഭാരതീയ വിചാര കേന്ദ്രം സ്ഥാപകനുമായ പി. പരമേശ്വരൻ ഒരു സമർപ്പണത്തിൻ്റെ പാഠപുസ്തകമാണ് എന്ന് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.കെ. അജിത് അഭിപ്രായപ്പെട്ടു. യുവതലമുറ പരമേശ്വർജിയുടെ ജീവിതം പഠിക്കാനും മനസ്സിലാക്കാനും അവസരമുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ വിചാര കേന്ദ്രം എടപ്പാളിൽ സംഘടിപ്പിച്ച പരമേശ്വർജി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എം.കെ. അജിത്.



പരമേശ്വർജിയുടെ ദാർശനിക സംഭാവനകൾ കേരളത്തിൻ്റെ ചിന്താധാരയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. അതിൻ്റെ ക്രിയാത്മകമായ പ്രതിഫലനങ്ങൾ ഇന്ന് സമൂഹത്തിൽ ദൃശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗത്തിൽ രാജൻ ആലങ്കോട് അധ്യക്ഷത വഹിച്ചു. പരമേശ്വർജിയുമായുള്ള വ്യക്തിപരമായ അനുഭവങ്ങൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. അദ്ദേഹത്തിൻ്റെ ലാളിത്യവും സ്നേഹത്തോടെയുള്ള പെരുമാറ്റവും ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണെന്നും രാജൻ ആലങ്കോട് പറഞ്ഞു.

പരമേശ്വർജിയെ അനുസ്മരിക്കേണ്ടത് അദ്ദേഹത്തിൻ്റെ ധൈഷണിക സംഭാവനകൾ വരും തലമുറയിലേക്ക് എത്തിച്ചുകൊണ്ടാകണം എന്ന് ചടങ്ങിൽ പങ്കെടുത്ത മലയത്ത് പരമേശ്വരൻ അഭിപ്രായപ്പെട്ടു.

പരമേശ്വർജി രചിച്ച 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ', 'വിവേകാനന്ദനും മാർക്സും', 'ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ', 'മാർക്സിൽ നിന്നും മഹർഷിയിലേക്ക്', 'മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും', 'ദിശാബോധത്തിന്റെ ദർശനം' തുടങ്ങിയ ഗ്രന്ഥങ്ങൾ എക്കാലത്തേക്കും ദിശാബോധം നൽകുന്നവയാണ് എന്ന് ചടങ്ങിൽ പങ്കെടുത്ത പി. കൃഷ്ണാനന്ദൻ അനുസ്മരിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ, സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖം എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പരമേശ്വരൻ. ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർ.എസ്സ്.എസ്സിന്റെ പ്രവർത്തനങ്ങളിലൂടെയാണ് പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളർച്ച ലക്ഷ്യമാക്കി അദ്ദേഹം സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രം മേധാവി, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എന്നീ സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചു. 2020 ഫെബ്രുവരി 9-ന് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒറ്റപ്പാലം പാലപ്പുറം പടിഞ്ഞാറേക്കര ആയുർവേദാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

വിജയൻ കുമ്മറമ്പിൽ, ഉണ്ണികൃഷ്ണൻ , കെ., ശ്രീജേഷ് എന്നിവരും സമ്മേളനത്തിൽ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !