പറളി: കലുങ്ക് സംവാദത്തിനിടെ നപുംസക പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട്ട് പറളിഗ്രാമം ആല്‍ത്തറയില്‍ നടന്ന കലുങ്ക് സംഗമത്തിലാണ് പരാമര്‍ശം. പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. നേരത്തേ, ശമ്പളം മുഴുവന്‍ ജനങ്ങളുടെ കഞ്ഞിപ്പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു
കഞ്ഞിപ്പാത്രം എന്നുപറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങള്‍ക്ക് അന്നപാത്രം എന്നുപറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല, അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ഒരാവശ്യങ്ങളും കലുങ്ക് സംവാദത്തില്‍ പരിഗണിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ''അതുവെച്ച് കൊയ്ത്തുനടത്താനിരിക്കുകയാണ് മാക്രികള്‍. നിവേദനം തന്നയാളെ അവഹേളിച്ചു എന്നത് അവരുടെ വ്യാഖ്യാനമാണ്.അവഹേളനത്തിന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്''-സുരേഷ് ഗോപി പറഞ്ഞു. പ്രജാരാജ്യത്തിനായുള്ള പൊരുതലിന്റെ ഭാഗമായാണ് കലുങ്ക് സംഗമത്തിന് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കഞ്ഞിപ്പാത്രം എന്നുപറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങള്‍ക്ക് അന്നപാത്രം എന്നുപറഞ്ഞത് ഇഷ്ടപ്പെടുമോ?നപുംസക പരാമര്‍ശവുമായി കേന്ദ്രമന്ത്രി.
0
വെള്ളിയാഴ്ച, ഒക്ടോബർ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.