അമരാവതി: കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്. അർദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരം തൊട്ടത്.
സംസ്ഥാനത്ത് നാല് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 1.7 ലക്ഷം ഹെക്ടർ പ്രദേശത്ത് കൃഷിനാശമുണ്ടായി. ആന്ധ്രയിലെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് മോൻത ചുഴലിക്കാറ്റ് വീശിയടിച്ചത്. ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർദ്ധരാത്രി 12.30 ഓടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. കര തൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. എന്നിരുന്നാലും ആന്ധ്രാപ്രദേശിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെട്ടു. 20 ട്രെയിനുകളും വിജയവാഡയിൽ നിന്ന് യാത്രതിരിക്കേണ്ട 16 വിമാനങ്ങളും റദ്ദാക്കി. കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.