കോട്ടയം: അയർക്കുന്നത്ത് ദൃശ്യം മോഡൽ കൊലപാതകം. ഭാര്യയെ കൊന്ന് ജോലി ചെയ്യുന്ന വീടിന്റെ പരിസരത്ത് കുഴിച്ചുമൂടി ഭർത്താവ്. അയർക്കുന്നം ഇളപ്പാനിയിൽ ആണ് സംഭവം.
ബംഗാൾ സ്വദേശി അൽപ്പനയാണ് മരിച്ചത്. 14നാണ് അൽപ്പനയെ കൊലപ്പെടുത്തിയത്. ഇവരുടെ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ നടക്കുകയാണ്. ഭാര്യയെ സംശയമായതിനാലാണു കൊന്നതെന്ന് സോണി പൊലീസിനോടു പറഞ്ഞു.അൽപ്പനയെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം സോണി അയർക്കുന്നം സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പരാതി നൽകിയതിനു പിന്നാലെ ഇയാൾ നാട്ടിലേക്കു പോകാൻ ശ്രമിച്ചു. ഭാര്യയുടെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളൊക്കെ സോണിയിൽനിന്ന് പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിളിച്ചപ്പോഴാണ് സോണി സ്ഥലത്തുനിന്നു മുങ്ങിയെന്നു പൊലീസിന് വ്യക്തമായത്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.
ഈ കുട്ടികൾക്കൊപ്പം ട്രെയിനിൽ കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയെന്നായിരുന്നു വിവരം. ഇതേത്തുടർന്ന് റെയിൽവേ പൊലീസാണ് എറണാകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്നെന്ന് ഇയാൾ സമ്മതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.