താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേനയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായതിനെത്തുടർന്ന് കുറഞ്ഞത് 18 പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർ കീഴടങ്ങുകയും പിടിയിലാവുകയും ചെയ്തതായി റിപ്പോർട്ട്.
ഈ ആഴ്ച ആദ്യം കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് അഫ്ഗാനിസ്ഥാൻ സേന ശക്തമായ തിരിച്ചടി നൽകിയത്. തെഹ്‍രീകെ താലിബാൻ (ടിടിപി) ഭീകര നേതാവിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്താന്റെ അവകാശവാദം.
2,640 കിലോമീറ്റർ നീളമുള്ള ഡ്യൂറൻഡ് രേഖ എന്നറിയപ്പെടുന്ന അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിലെ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ ദുർഘടമായ മലയോര മേഖലകളിലാണ് ഏറ്റുമുട്ടൽ ശക്തമായത്. അതിർത്തി തർക്കം നിലനിൽക്കുന്ന ഈ പ്രദേശത്ത് സംഘർഷങ്ങൾ പതിവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.