ഹൈദരാബാദ്: സസ്പെന്ഷന് പിന്നാലെ ബിആര്‍എസ് വിട്ട് കെ കവിത. എംഎല്‍സി സ്ഥാനവും രാജിവെച്ചു. ബിആര്‍എസിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കവിത ആരോപിച്ചു.
ബിആര്‍എസ് നേതാക്കളായ ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ പങ്കുണ്ടെന്നും കവിത പറഞ്ഞു. ഇരുവരും കവിതയുടെ ബന്ധുക്കള്‍ കൂടിയാണ്.
കഴിഞ്ഞ ദിവസമായിരുന്നു കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. അച്ചടക്കം ലംഘനം ചൂണ്ടികാണിച്ചായിരുന്നു നടപടി. ബിആര്‍എസ്സില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിന് ഇടെയായിരുന്നു സസ്പെന്ഷന്.
ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നേരത്തെയും കവിത ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കെസിആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബിആര്‍എസിനെ ബിജെപിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ചു എന്നും കവിത വിമര്‍ശനം ഉന്നയിച്ചിരുന്നു.
പാര്‍ട്ടിക്കകത്ത് കവിതയ്ക്ക് എതിരെ വലിയ വികാരം ഉയര്‍ന്നതിന് പിന്നാലെയാണ് സസ്പെന്‍ഷനിലേക്ക് പാര്‍ട്ടി കടന്നത്. ദില്ലി മദ്യനയ അഴിമതിയില്‍ കെ കവിത അറസ്റ്റിലായതിന് പിന്നിലും ബിആര്‍എസിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന വിമര്‍ശനം ശക്തമാണ്. തെലങ്കാനയില്‍ അധികാരം നഷ്ടമായതിന് പിന്നാലെ ബിആര്‍എസ് കടന്ന് പോകുന്നത് സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടിയാണ്. അതിനിടയിലാണ് പാര്‍ട്ടിക്കകത്തെ ഉള്‍പ്പോര്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.