കോട്ടയം : ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.രാഷ്ട്രീയ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
ഏത് പ്രതിഷേധത്തെയും നേരിടുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.രാഷ്ട്രീയ നിലപാടില്ലെങ്കിലും ഇപ്പോഴത്തേത് സമദൂരത്തിലെ ശരിദൂരമെന്നും എൻഎസ്എസ് പ്രതിനിധി സഭയിൽ വ്യക്തമാക്കി.
പ്രതിനിധി സഭയിൽ നിലപാട് വ്യക്തമാക്കിയ ജി സുകുമാരൻ നായർ കോൺഗ്രസിനേയും ബിജെപിയേയും വിമർശിച്ചു. നിയമനിർമാണം നടത്തുമെന്ന് പറഞ്ഞ ബിജെപി വഞ്ചിച്ചു. കോൺഗ്രസ് ഒന്നും ചെയ്തില്ല. ജനറൽ സെക്രട്ടറിയുടെ നിലപാടിനെ പ്രതിനിധി സഭാംഗങ്ങൾ പിന്തുണച്ചു.
സുകുമാരൻ നായരെ വിമർശിച്ചുകൊണ്ട് പത്തനംതിട്ടയിലും കോട്ടയത്തുമടക്കം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരൻ നായർ രാജിവെക്കണമെന്നും അയ്യപ്പ വിശ്വാസികളെയും സമുദായ അംഗങ്ങളെയും വഞ്ചിച്ചു എന്നും എഴുതിയ ഫ്ളക്സുകളാണ് സുകുമാരൻ നായർക്കെതിരെ ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.