കാബൂൾ : ഒരു വർഷത്തോളമായി അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിഞ്ഞിരുന്ന യുഎസ് പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം. യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെയാണ് യുഎസ് പൗരനെ താലിബാൻ വിട്ടയച്ചതെന്ന് യുഎസ് സർക്കാർ അറിയിച്ചു.
2024 ഡിസംബർ മുതൽ അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ കഴിയുകയായിരുന്നു അമീർ അമീരി. ഖത്തറിന്റെ മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായാണ് മോചനം സാധ്യമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താലിബാനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ താലിബാൻ യുഎസിന് കനത്ത മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനുപിന്നാലെയാണ് യുഎസ് പ്രതിനിധി ബോഹ്‌ലർ അഫ്ഗാനിസ്ഥാൻ സന്ദർശിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയിൽ ഈ വർഷം താലിബാൻ മോചിപ്പിച്ച അഞ്ചാമത്തെ യുഎസ് പൗരനാണ് അമിരി. സെപ്റ്റംബറിൽ ഒരു ബ്രിട്ടീഷ് ദമ്പതികളെയും താലിബാൻ വിട്ടയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.