കൊല്ലം: മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരുമായി ശക്തികുളങ്ങര ബാറിലുണ്ടായ സംഘർഷത്തിൽ ആറ് പ്രതികളെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
ശക്തികുളങ്ങര പെരുങ്കുഴി ഹൗസിൽ ശബരി സുനിൽ (25), ശക്തികുളങ്ങര ഐശ്വര്യ നഗർ, വായിലിതര വീട്ടിൽ അനന്തൂഘോഷ് (27), ബാർ ജീവനക്കാരായ മയ്യനാട് പിണക്കൽചേരിയിൽ തട്ടാമല വയലിൽ പുത്തൻവീട്ടിൽ ഷാനു (28), മയ്യനാട് പടനിലം കുഴിയിൽ കോളനിയിൽ സുരേഷ്‌കുമാർ (അനന്തു-25), തഴുത്തല വടക്കുംകര പടിഞ്ഞാറേച്ചേരിയിൽ ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം മഞ്ജുഷ വീട്ടിൽ ജിതിൻരാജ് (25), മയ്യനാട് പിണക്കൽച്ചേരിയിൽ വടക്കേമംഗലത്ത് വീട്ടിൽ ആർ. രാകേഷ് (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 19-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ ശബരി സുനിലിനും അനന്തൂഘോഷിനും മദ്യം കൊടുക്കാൻ താമസിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിൽ ശബരി സുനിലിനും അനന്തൂഘോഷിനും തലയ്ക്കും ബാർ ജീവനക്കാർക്ക് കൈക്കും സാരമായി പരിക്കേറ്റു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശക്തികുളങ്ങര എസ്ഐമാരായ ഷബിന, സി.ആർ. സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.