തിരുവനന്തപുരം : കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കണിയാപുരത്തിന് സമീപം പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ അഭിജിത്തിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്.
അഞ്ച് വിദ്യാർഥികളിൽ രണ്ട് പേരെയാണ് തിരയിൽപെട്ട് കാണാതായത്. കാണാതായ നബീലിനായി തിരച്ചിൽ തുടരുകയാണ്. കണിയാപുരം സിംഗപ്പുർ മുക്കിൽ താമസിക്കുന്ന തെങ്ങുവിള മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകനാണ് അഭിജിത്ത്.
പത്താം ക്ലാസ് വിദ്യാർഥിയാണ്. പ്ലസ് വൺ വിദ്യാർഥിയാണ് കാണാതായ നബീൽ.അപകടം നടന്നതിന് പിന്നാലെ ആഷിക്ക്, ഹരിനന്ദൻ എന്നിവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ഇവർക്കൊപ്പമുണ്ടായിരുന്ന ആസിഫ്(15) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടലിലെ മത്സ്യബന്ധന വലയിൽ കുരുങ്ങിയാണ് അഭിജിത്ത് മരിച്ചത്.
മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിലാണ് കുളിക്കാൻ ഇറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.