തിരുവനന്തപുരം : ബിഹാർ മാതൃകയിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടി (എസ്ഐആർ) കേരളത്തിൽ അടുത്ത മാസം തന്നെ ആരംഭിച്ചേക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഇതിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. 2002ലാണ് കേരളത്തിൽ ഏറ്റവും ഒടുവിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടന്നത്.
കേരളത്തിൽ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഒക്ടോബർ അവസാനം പുറപ്പെടുവിച്ചേക്കുമെന്നാണു സൂചന.
തദ്ദേശ വാർഡുകളുടെയും തുടർന്നു തദ്ദേശ സ്ഥാപന അധ്യക്ഷ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം നിശ്ചയിക്കുന്ന നടപടികൾ ഈമാസം അവസാനമോ ഒക്ടോബർ ആദ്യമോ നടക്കും. ഇതിനു മുൻപായി എസ്ഐആറിന്റെ പ്രാഥമിക നടപടികൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് തുടങ്ങാനാവുമെന്നാണു വിലയിരുത്തൽ.
എസ്ഐആർ പ്രഖ്യാപനത്തിനു പിന്നാലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം സംസ്ഥാന, ജില്ലാതലങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർക്കും. എസ്ഐആർ സംബന്ധിച്ച് പ്രത്യേക പരിശീലന പരിപാടികൾ രാഷ്ട്രീയപാർട്ടി പ്രവർത്തകർക്കും മാധ്യമ പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.