തൃശൂര്‍:സിപിഎം നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി.
'കപ്പലണ്ടി വിറ്റ് നടന്ന കെ. കണ്ണൻ കോടിപതിയാണ്. എ.സി മൊയ്തീന്റെ ഡീലിംഗ്സ് ടോപ്പ് ക്ലാസിലുള്ളവരുമായാണെന്നുമുള്ള' ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിന്റെ സ്വകാര്യ സംഭാഷണമാണ് പുറത്ത് വന്നത്.
മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്,മുതിര്‍ന്ന സിപിഎം നേതാവ് എം.കെ കണ്ണന്,തൃശൂരിലെ സിപിഎമ്മിലെ പ്രധാന നേതാവായ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ വിമര്‍ശനം.
പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പണം പിരിക്കുന്ന സമയത്ത് 5000മുതല്‍ 10000 വരെയാണ് ലഭിക്കുന്നത്.
എന്നാല്‍ ജില്ലാതല നേതാക്കള്‍ പണം പിരിക്കുന്ന സമയത്ത് ലക്ഷങ്ങളാണ് ലഭിക്കുന്നതെന്നും പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്. അതേസമയം, സംഭാഷണം വർഷങ്ങൾക്ക് മുൻപ് ഉള്ളതാണെന്നാണ് വിശദീകരണം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.