തിരുവനന്തപുരം; സെപ്റ്റംബര്‍ 20ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ കാണാന്‍ കൂട്ടാക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ ഉണ്ടായിട്ടും പ്രസിഡന്റിനെയും സംഘത്തിനും കാണാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ക്ഷണക്കത്ത് ഓഫിസില്‍ ഏല്‍പ്പിച്ച് പ്രശാന്ത് മടങ്ങി. അയ്യപ്പ സംഗമത്തിന്റെ സംഘാടകസമിതിയില്‍ പ്രതിപക്ഷ നേതാവ് രക്ഷാധികാരിയാണെന്ന് പി.എസ്.പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാല്‍ തന്നോട് ആലോചിക്കാതെ രക്ഷാധികാരിയായി ഉള്‍പ്പെടുത്തിയതില്‍ പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തിയാണുള്ളത്. മുന്‍പ് കോണ്‍ഗ്രസ് നേതാവായിരുന്ന പ്രശാന്ത് പാര്‍ട്ടിവിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന ശേഷമാണ് ദേവസ്വം പ്രസിഡന്റായത്.അയ്യപ്പ സംഗമത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ സഹകരിക്കുന്ന കാര്യം ഇന്നു വൈകിട്ട് ചേരുന്ന യുഡിഎഫ് യോഗത്തിലാവും തീരുമാനിക്കുക.ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാൻ കൂട്ടാക്കാതെ പ്രതിപക്ഷ നേതാവ്
0
ചൊവ്വാഴ്ച, സെപ്റ്റംബർ 02, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.