മംഗളൂരു : കൊല്ലൂർ മൂകാംബികയിലെ സൗപർണികാ നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ വസുധ ചക്രവർത്തി (45).
കഴിഞ്ഞമാസം 27ന് കാറിൽ കൊല്ലൂരിലെത്തിയ വസുധ നദിക്കരയിലേക്കു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അനാഥമായിക്കിടക്കുന്ന കാർ ശ്രദ്ധയിൽപെട്ടതോടെ നടത്തിയ തിരച്ചിലിൽ പുഴയോട് ചേർന്നുള്ള പൊന്തക്കാട്ടിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോർപറേറ്റ് ജീവിതം അവസാനിപ്പിച്ച് ഫൊട്ടോഗ്രഫി പഠിച്ചെടുത്ത് വനത്തിലെ വസുധയുടെ ഏകാന്തവാസം ഏറെ ശ്രദ്ധനേടിയിരുന്നു.
ബെംഗളൂരുവിലെ തിരക്കുകളിൽനിന്ന് തമിഴ്നാട് നീലഗിരി കല്ലട്ടിക്കുന്നിലെ കാട്ടിലേക്ക് അവർ ജീവിതം പറിച്ചുനട്ടു. കിക്ക് ബോക്സിങ്, കരാട്ടെ എന്നിവയിലും പ്രാവീണ്യം തെളിയിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.