ലക്ഷങ്ങളുടെ തട്ടിപ്പിനിരയായതിൽ മനം നൊന്ത് വീട് വീട്ടിറങ്ങിയ വീട്ടമ്മക്കായി തിരച്ചിൽ ഊർജിതമാക്കി പോലിസ്

ശ്രീകൃഷ്ണപുരം (പാലക്കാട്) ∙ ഓൺലൈൻ തട്ടിപ്പിൽ 11 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്നു കാണാതായ കടമ്പഴിപ്പുറം ആലങ്ങാട് ചല്ലിയിൽ വീട്ടിൽ പ്രേമയ്ക്കായി (62) പെ‍ാലീസ് തിരച്ചിൽ ഊർജിതമാക്കി. 15 കോടി രൂപ സമ്മാനം നേടിയെന്നും അതു കിട്ടാൻ സർവീസ് തുക നൽകണമെന്നും വിശ്വസിപ്പിച്ചാണു സമൂഹമാധ്യമത്തിൽ പരിചയപ്പെട്ടവർ പണം തട്ടിയതെന്നാണു വിവരം.

തട്ടിപ്പുകാർ പറഞ്ഞതനുസരിച്ചു മൂന്ന് അക്കൗണ്ടുകളിലേക്കായി ഈ മാസം 11നാണു തുക കൈമാറിയത്. പിന്നീട് 5 ലക്ഷം രൂപ കൂടി നൽകിയാലേ സമ്മാനം ലഭിക്കൂവെന്ന് അറിയിച്ചതേ‍ാടെയാണു താൻ വഞ്ചിക്കപ്പെട്ടതായി പ്രേമ മനസ്സിലാക്കിയത്. ചതിയിൽപെട്ട വിഷമത്തിൽ 13ന് അർധരാത്രിയോടെ വീടു വിട്ടിറങ്ങിയ ഇവർ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

14ന് രാവിലെ 7.25ന് ഗുരുവായൂരിൽ ബസിറങ്ങിയ അവർ മമ്മിയൂർ ഭാഗത്തേക്കു നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായി ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്പെക്ടർ എസ്.അനീഷ് അറിയിച്ചു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇളംപച്ചയും വെള്ളയും കലർന്ന നിറത്തിലുള്ള ചുരിദാറാണു വീടു വിട്ടിറങ്ങുമ്പോൾ പ്രേമ ധരിച്ചിരുന്നത്. കൈവശം ഫേ‍ാണില്ലെന്നാണു കരുതുന്നത്.


 വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9497941923 എന്ന നമ്പറിലോ അറിയിക്കണമെന്നു പെ‍ാലീസ് അറിയിച്ചു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !