ന്യൂഡല്‍ഹി: 2008-ലെ മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് കേണലായി സ്ഥാനക്കയറ്റം. ജൂലായ് 31-നാണ് പുരോഹിതടക്കം മലേഗാവ് സ്ഫോടന കേസിലെ ഏഴ് പ്രതികളെ പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടത്
വെറും സംശയത്തിന് തെളിവാകാന്‍ കഴിയില്ല' എന്ന് പറഞ്ഞ കോടതി, സംശയാതീതമായി തെളിയിക്കാന്‍ തക്ക വിശ്വസനീയവും ശക്തവുമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.2008 സെപ്റ്റംബര്‍ 29-ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവ് പട്ടണത്തില്‍ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. ഇതില്‍ ആറ് പേര് കൊല്ലപ്പെടുകയും 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സാക്ഷി മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷണത്തിനിടെയുണ്ടായ നടപടിക്രമങ്ങളിലെ വീഴ്ചകളും കോടതി അതിന്റെ വിശദമായ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഒരു ഭീകരവാദ കേസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ആദ്യ അറസ്റ്റായിരുന്നു പുരോഹിതിന്റേത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.