ജില്ലാ കളക്ടറും തൊഴിലാളി നേതാക്കളും നടത്തിയ ചര്‍ച്ചയിൽ സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കാന്‍ തീരുമാനം,

പാലക്കാട്: ഡാം അധികൃതര്‍ പിരിച്ചുവിട്ട മലമ്പുഴ ഉദ്യാനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കാന്‍ തീരുമാനം.   ഒരു പ്രമുഖ വാർത്താ മാധ്യമത്തിൽ വന്ന വാര്‍ത്തയ്ക്ക് പിന്നാലെ ജില്ലാ കളക്ടറും തൊഴിലാളി നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

19 സെക്യൂരിറ്റി ജീവനക്കാര്‍ക്കും തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാം. സേവക് സൊസൈറ്റി മുഖേനെ ജോലി ചെയ്തിരുന്ന 19 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടാന്‍ ആയിരുന്നു ഡാം അധികൃതരുടെ തീരുമാനം. കളക്ടര്‍ ചെയര്‍മാനായ മുട്ടിക്കുളങ്ങരയിലെ സേവക് സ്ഥാപനത്തിന്റെ കീഴില്‍ 2001 മുതല്‍ മലമ്പുഴ അണക്കെട്ടിലും ഉദ്യാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാരെയായിരുന്നു പിരിച്ചുവിട്ടത്
ഉദ്യാനത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് നടപടി എന്നായിരുന്നു അധികൃതരുടെ വീശദീകരണം.എക്‌സ് മിലിറ്ററി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എംഡിസി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ മാത്രമാണ് ഡാം അധികൃതര്‍ നിലനിര്‍ത്തിയെന്നും, ജോലി നഷ്ടപ്പെട്ടതോടെ ജീവിതം പുലര്‍ത്താന്‍ എന്തുചെയ്യണമെന്ന് അറിയില്ലെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പ്രതികരിച്ചിരുന്നു.
നവീകരണത്തിനായി ഡാം അടച്ചിടുമ്പോള്‍ നിലനിര്‍ത്തേണ്ട ജീവനക്കാരില്‍ ഇല്ലാത്തതിനാലാണ് സേവക് വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടതെന്നായിരുന്നു ഡാം അധികൃതര്‍ അറിയിച്ചത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !