ന്യൂഡൽഹി: രാജ്യവ്യാപകമായി ബിഹാര്‍ മോഡല്‍ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടർ പട്ടിക പരിഷ്‌കരിക്കും. ഇതിനായി ഒരുങ്ങാൻ എല്ലാ സംസ്ഥാന ഇലക്ടറൽ ഓഫീസർമാർക്കും കമ്മീഷന്‍ നിർദേശം നൽകി.
ഓരോ സംസ്ഥാനത്തെയും സാഹര്യങ്ങളെ കുറിച്ചുള്ള പവർപോയിന്റ് പ്രസന്റേഷൻ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാന ഇലക്ടർ ഓഫീസർമാരുടെ യോഗം സെപ്റ്റംബർ 10ന് ചേരും. ഘട്ടംഘട്ടമായി രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടർപട്ടിക പരിഷ്‌കരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കിയ ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടിക പ്രകാരം 65 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. വോട്ടർപട്ടികയിൽ ഏഴ് കോടി 89 ലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. എന്നാലിത് എസ്‌ഐആർ കഴിഞ്ഞപ്പോൾ പുറത്തിറക്കിയ കരട് പട്ടികയില്‍ ഏഴ് കോടി 24 ലക്ഷമായി ചുരുങ്ങി. മരിച്ചവർ, സ്ഥലംമാറി പോയവർ, ഒന്നിലേറെ പട്ടികയിൽ ഉൾപ്പെട്ടവർ എന്നിവരെയാണ് ഒഴിവാക്കിയതെന്നായിരുന്നു ഇതിൽ കമ്മീഷന്റെ വാദം. ഇത് വൻ വിവാദമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.