ചെന്നൈ : മുംബൈയിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്നു ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി. 182 യാത്രക്കാരാണ് 6ഇ 1089 വിമാനത്തിൽ ഉണ്ടായിരുന്നത്.
തായ്‌ലൻഡിലെ ഫുക്കറ്റിലേക്കായിരുന്നു യാത്ര. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബുണ്ടെന്നും യാത്രയ്ക്കിടെ വിമാനം പൊട്ടിത്തെറിക്കുമെന്നും അജ്ഞാതൻ മുംബൈ വിമാനത്താവളത്തിൽ ഫോണിൽ ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വിമാനം ചെന്നൈയുടെ വ്യോമപരിധിയിൽ ഉണ്ടായിരുന്നു.
ഇതോടെ, രാത്രി 7.20നു വിമാനം സുരക്ഷിതമായി ചെന്നൈയിൽ ഇറക്കിയശേഷം എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു.
തുടർന്നു ബോംബ് സ്ക്വാഡ് അടക്കം തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. പൂർണ്ണ പരിശോധനയ്ക്കു ശേഷം വിമാനം പുലർച്ചെ 3.34ന് വിമാനം ചെന്നൈയിൽനിന്ന് തായ്‌ലൻഡിലേക്കു തിരിച്ചു. തായ്‌ലൻഡ് സമയം 8.07ന് വിമാനം ലാൻഡ് സുരക്ഷിതമായി ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.