ന്യൂഡല്‍ഹി: മരിച്ചുപോയ തന്റെ അമ്മയെ കോണ്‍ഗ്രസ്-ആര്‍ജെഡി റാലിയില്‍ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയിലാണ് തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.ബന്ധവുമില്ലാത്ത, ഇന്ന് ജീവിച്ചിരിപ്പില്ലാത്ത എന്റെ അമ്മയെ ആര്‍ജെഡി, കോണ്‍ഗ്രസ് വേദിയില്‍ അധിക്ഷേപിച്ചു.
സഹോദരിമാരെ, അമ്മമാരെ, എനിക്ക് നിങ്ങളുടെ മുഖങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്, നിങ്ങള്‍ അനുഭവിച്ച വേദന എനിക്ക് ഊഹിക്കാന്‍ മാത്രമേ കഴിയൂ. ചില അമ്മമാരുടെ കണ്ണുകളില്‍ ഞാന്‍ കണ്ണുനീര് കാണുന്നു. ഇത് വളരെ സങ്കടകരവും വേദനാജനകവുമാണ്' മോദി പറഞ്ഞു.
സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പുതിയ സഹകരണ സംരംഭത്തിന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന് നിരന്തരം മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.