തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. ദേശീയ മാനദണ്ഡങ്ങൾ പാലിച്ച് എസ്എടി ആശുപത്രിയിൽ നിലവിൽവന്ന മുലപ്പാൽ ബാങ്കിൽനിന്നു കുഞ്ഞുങ്ങൾക്ക് ആവശ്യമായ മുലപ്പാൽ വാങ്ങാം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
പമ്പുകൾ ഉപയോഗിച്ചും പിഴിഞ്ഞെടുത്തുമാണ് മുലപ്പാൽ ശേഖരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മമാരിൽനിന്നും പുറത്തുനിന്നെത്തുന്നവ രിൽനിന്നും പാൽ ശേഖരിക്കും.ഇങ്ങനെ ലഭിക്കുന്ന പാൽ പാസ്‌ചറൈസേഷൻ ഉൾപ്പെടെയുള്ള അണുവിമുക്തപ്രവർത്തനങ്ങൾ നടത്തി പ്രത്യേക താപനിലയിലാണ് സൂക്ഷിക്കുക. ലാബ് ടെസ്റ്റുകൾ നടത്തി ലഭിച്ച പാലിൻ്റെ സുരക്ഷിതത്വവും ഉറപ്പാക്കും.ദാതാക്കൾക്ക് സാംക്രമികരോഗങ്ങൾ ഉണ്ടോയെന്നതടക്കമാണ് പരിശോധിക്കുന്നത്. ഇതിനുശേഷമേ ആവശ്യക്കാർക്ക് നൽകുകയുള്ളൂ. ആവശ്യക്കാർക്ക് സൗജന്യമായാണ് ഇതു നൽകുന്നതും.
ഇവിടെ നിന്നു വാങ്ങുന്ന പാൽ ശീതീകരിക്കാതെ ആറു മണിക്കൂർവരെയും ശീതീകരിച്ച് ഒരുദിവസംവരെയും സൂക്ഷിക്കാം. സർക്കാർ ആശുപത്രികളിൽനിന്നും ഡോക്ടർമാരുടെ കുറിപ്പടിക്കനുസരിച്ചാണ് ആവശ്യക്കാർക്ക് ബാങ്കിൽനിന്നു പാൽ നൽകുന്നത്. സ്വകാര്യ ആശുപത്രികളിലേക്കും ആവശ്യമെങ്കിൽ ഡോക്ടർമാരുടെ നിർദേശത്തിൻ്റെ രേഖകളുമായി സമീപിച്ചാൽ പാൽ ലഭ്യമാക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.