വണ്ടൂർ : മലപ്പുറം വാണിയമ്പലത്തു രാത്രി റെയിൽവേ ഗേറ്റ് അടച്ചതോടെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസിലെ രോഗി മരിച്ചു.
ഏമങ്ങാട് കോന്തക്കുളവൻ അസ്കർ (54) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 നായിരുന്നു സംഭവം. വീട്ടിൽവച്ചു തളർച്ച അനുഭവപ്പെട്ടു കുഴഞ്ഞുവീണതിനെത്തുടർന്നു വണ്ടൂരിലെ ആശുപത്രിയിലെത്തിക്കാൻ പോകുമ്പോഴാണ് ആംബുലൻസ് ഗേറ്റിൽ കുടുങ്ങിയത്.
ആംബുലൻസ് പിന്നോട്ടെടുത്തു ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫസീല. മക്കൾ: ഐഷ അഫ്റിൻ, ഷെസിൻ മുഹമ്മദ്, ലിഫ നേഹ, മുഹമ്മദ് സിയാൻ.അതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വാണിയമ്പലം ജനകീയ സമിതിയുടെ നേതൃത്വത്തിൽ റെയിൽവേ ഗേറ്റിന് സമീപം കഴിഞ്ഞദിവസം രാത്രി പന്തംകൊളുത്തിയാണ് പ്രതിഷേധിച്ചത്.
നെഞ്ചുവേദനയെത്തുടർന്നാണ് അസ്കറിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വാണിയമ്പലത്ത് മേൽപ്പാലം ഇല്ലാത്തതിനാൽ ആംബുലൻസുകളടക്കം ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.