അബൂജ : വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോയിൽ ബൊക്കോ ഹറാം ഭീകരർ 60ലേറെ ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഏഴു സൈനികരും ഉൾപ്പെടും.
വർഷങ്ങളായി അഭയാർത്ഥികളാക്കപ്പെട്ട ഗ്രാമീണർ അടുത്ത കാലത്താണു ബോർണോയിലെ ദാറുൽ ജമാൽ മേഖലയിൽ തിരികെയെത്തിയത്.വെള്ളിയാഴ്ച രാത്രി ഇവരുടെ താമസകേന്ദ്രങ്ങളിലേക്കു ബോക്കോ ഹറാം ഭീകരർ ഇരച്ചെത്തുകയായിരുന്നു. തുരുതുരാ വെടിയുതിർക്കുകയും വീടുകൾക്ക് തീകൊളുത്തുകയും ചെയ്തു.
ബൊക്കോ ഹറാം ഭീകരർ മേഖലയിൽ കേന്ദ്രീകരിക്കുന്ന കാര്യം സൈന്യത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു ഗ്രാമീണർ ആരോപിച്ചു. സ്ഥലത്തുണ്ടായിരുന്ന സൈനികരും ഓടിരക്ഷപ്പെടേണ്ടിവന്നു. 20ലേറെ വീടുകളും 10 ബസുകളും തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.