തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ഭീതിയായി മാറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് നാല് കാട്ടുപന്നികളെ നഗരസഭ നിയോഗിച്ച ഷൂട്ടർ വെടിവച്ചു കൊന്നത്. വാണ്ട വാർഡിൽ ആർആർഎസ് യൂണിറ്റിന് സമീപത്ത് നിന്ന് രണ്ടെണ്ണവും കല്ലുവരമ്പ് വാർഡിൽ കല്ലുവരമ്പിൽ നിന്നും കുശർകോട് വാർഡിൽ ഇരപ്പിൽ നിന്നുമാണ് ഓരോ പന്നികളെ വെടി വച്ചത്.ജനവാസമേഖലയിൽ കൃഷി നശിപ്പിക്കികയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പന്നികളെയാണ് ഷൂട്ടർ അരുൺ വെടി വച്ചു കൊന്നത്. പന്നികളെ മറവു ചെയ്തു.ജനവാസ മേഖലകളിൽ ജനങ്ങൾക്ക് ഭീതിയായി മാറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു
0
തിങ്കളാഴ്ച, സെപ്റ്റംബർ 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.