വടകര: നിർത്താതെ കരഞ്ഞ് ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനു സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് വടകര അഗ്നിരക്ഷാ സേനയിലെ സിവില്‍ ഡിഫന്‍സ് അംഗം.
വടകര മണിയൂര്‍ സ്വദേശി ലിഗിത്താണ് മൂന്നു മാസം പ്രായമുള്ള തന്റെ കുഞ്ഞിനു സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് ശ്വാസം ലഭിക്കാതെ അബോധാവസ്ഥയിലാകുകയായിരുന്നു. പനിയായതിനാൽ കുഞ്ഞിനു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് നിർത്താതെ കരഞ്ഞതും അബോധാവസ്ഥയിലായതും. ഇതോടെ വീട്ടുകാര്‍ പകച്ചു ബഹളം വച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സിപിആര്‍ നല്‍കുകയായിരുന്നു.സിപിആർ നൽകി കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച ശേഷം, പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. സിവിൽ ഡിഫൻസ് അംഗം എന്ന നിലയിൽ സിപിആർ നൽകാനുള്ള പരിശീലനം ലിഗിത്തിനു ലഭിച്ചതാണ് സഹായകരമായത്. കുഞ്ഞിനു മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കുടുംബം അറിയിച്ചു. വീട്ടിലെ സിസി ടിവി ദൃശ്യം ലിഗിത്ത് പുറത്തിവിട്ടു.സിവില്‍ ഡിഫന്‍സ് അംഗമായതിനാലാണ് പരിഭ്രമിക്കാതെ ഇത്തരത്തില്‍ ചെയ്യാന്‍ സാധിച്ചതെന്നും സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനും കുടുംബവുമെന്നും ലിഗിത്ത് പറഞ്ഞു. ആശുപത്രിയിലെത്തുന്നതിന്നു മുൻപു നൽകേണ്ട പ്രാഥമിക ശുശ്രൂഷ ജീവൻ രക്ഷിക്കാൻ വരെ ഉതകുന്നതാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.കരഞ്ഞ് ശ്വാസമില്ലാതെ ബോധം നഷ്ടമായി കുഞ്ഞ്, പകച്ച് വീട്ടുകാർ; സിപിആർ നൽകി രക്ഷിച്ച് പിതാവ്
0
ഞായറാഴ്ച, സെപ്റ്റംബർ 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.