വാഷിങ്ടണ്‍: എച്ച് 1 ബി വിസക്കാരായ ജീവനക്കാര്‍ക്ക് അമേരിക്ക വിടരുതെന്ന നിര്‍ദേശം നല്കി മൈക്രോ സോഫ്റ്റും മെറ്റയും ഉള്‍പ്പെടെയുള്ള യുഎസ് ടെക് ഭീമന്മാര്.
ചുരുങ്ങിയത് പതിന്നാലുദിവസത്തേക്കെങ്കിലും അമേരിക്ക വിടരുതെന്നാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ടെക് കമ്പനികളുടെ നിര്‍ദേശമെത്തിയിരിക്കുന്നത്.നിലവില്‍ അമേരിക്കയ്ക്ക് പുറത്തുള്ള ജീവനക്കാരോട് 24 മണിക്കൂറിനുള്ളില്‍ മടങ്ങിവരാനും കമ്പനികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. റീ എന്‍ട്രി നിഷേധിക്കപ്പെടാതിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഈ നിര്‍ദേശം കൊടുത്തിട്ടുള്ളത്.സര്‍ക്കാര്‍ നീക്കത്തിന്റെ പ്രായോഗികതയെക്കുറിച്ച് വ്യക്തത വരുന്നിടംവരെ എച്ച് 1 ബി വിസക്കാരോടും എച്ച് 4 സ്റ്റാറ്റസുകാരോടും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും യുഎസില്‍ തുടരാന്‍ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ യുഎസിന് പുറത്ത് താമസിക്കുന്നവരോട് 24 മണിക്കൂറിനകം മടങ്ങിയെത്താനും മെറ്റ നിര്‍ദേശിച്ചിട്ടുണ്ട്.
റീ എന്‍ട്രി നിഷേധിക്കപ്പെടാതിരിക്കാന്‍ ജീവനക്കാര്‍ യുഎസില്‍ തന്നെ തുടരണമെന്ന കര്‍ശന നിര്‍ദേശമാണ് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ യുഎസിന് പുറത്തുള്ള ജീവനക്കാര്‍ മടങ്ങിയെത്തുന്നതാകും നല്ലതെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.
എച്ച് 1 ബി വിസാഫീസ് വര്‍ധനയിലൂടെ അമേരിക്കന്‍ തൊഴില്‍ വിപണിയെ സംരക്ഷിക്കാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍ എച്ച്-1ബി വിസകളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.