തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും വാഴ്ത്തുപാട്ടുമായി വരവേറ്റ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍. നേരത്തെ പുറത്തിറങ്ങിയ 'ചെമ്പടയ്ക്ക് കാവലാള്‍...' എന്ന ഗാനമാണ് ജീവനക്കാര്‍ വീണ്ടും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആലപിച്ചത്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് വനിതാ കമ്മറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് ജീവനക്കാര്‍ ഗാനമാലപിച്ചത്.ജനുവരിയില്‍ സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 'ചെമ്പടയ്ക്ക് കാവലാള്‍' എന്ന ഗാനം ആലപിച്ചിരുന്നു. ഗാനം വ്യക്തിപൂജയുടെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നതോടെ ആദ്യം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ ആലപിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ 'കാരണഭൂതന്' എന്ന് വിശേഷിപ്പിച്ച് അവതരിപ്പിച്ച മെഗാതിരുവാതിര വിവാദമായതോടെയാണ് വാഴ്ത്തുപാട്ടുകള്‍ ശ്രദ്ധനേടിത്തുടങ്ങിയത്.
കേരളം സമൃദ്ധമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നില്‍ക്കുന്നുവെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. ജീവനക്കാരുടെ കരുതലിനെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.