ചേർത്തല: ബെംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് ആലപ്പുഴ ജില്ലയിൽ ചില്ലറ വില്പന നടത്തുന്ന യുവാക്കൾ ചേർത്തല പൊലീസിന്റെ പിടിയിൽ.
കായംകുളം കൃഷ്ണപുരം പഞ്ചായത്ത് നെടുംപുരയിടത്തിൽ വീട്ടിൽ രതീഷ്(34), കരുനാഗപ്പളളി കുലശേഖരമംഗലം മൂപ്പന്റെയത് പടീറ്റതിൽ അഫ്സൽ(30) എന്നിവരാണ് പടിയിലായത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ബാംഗ്ലൂരിൽ നിന്നും വിൽപനക്കായി എത്തിച്ച 98 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായിരുന്നു. ഈ കേസിലെ നാലും അഞ്ചും പ്രതികളാണ് രതീഷും അഫ്സലും.ഏപ്രിലിൽ പിടിയിലായ ഒന്നും രണ്ടും പ്രതികളായ സുഭാഷും, ഷംനാസും നിലവിൽ റിമാൻഡിലാണ്. മൂന്നാം പ്രതി തിരച്ചിലിനിടെ വിദേശത്തേക്കു കടന്നതായാണ് സൂചന. റിമാൻഡിലുള്ളവരെ അടുത്തിടെ തുടരന്വേഷണത്തിന്റെ ഭാഗമായി ചേർത്തല പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുകയും ചോദ്യം ചെയ്തിരുന്നു.സുഭാഷും ഷംനാസും ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന എംഡിഎംഎയാണ് രതീഷും അഫസലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോളേജുകളിലും ഹോസ്റ്റലുകളിലുമെത്തിച്ചു വിതരണം ചെയ്തിരുന്നത്. ഇരട്ടി വിലക്കായിരുന്നു ചില്ലറ വിൽപന. കഴിഞ്ഞ 17നാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചു വിൽപ്പന; ആലപ്പുയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
0
വ്യാഴാഴ്ച, സെപ്റ്റംബർ 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.