കൊച്ചി : മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ മഠാധിപതി സ്വാമി ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 15 വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. സ്വാമി ശാന്താനന്ദയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.ശബരിമല സംരക്ഷണ സംഗമ വേദിയിൽ വാവർക്കെതിരെ സ്വാമി ശാന്താനന്ദ നടത്തിയ പരാമർശം വിവാദമായിരുന്നു. വാവർ മുസ്‍ലിം ആക്രമണകാരിയാണെന്നും അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണെന്നുമായിരുന്നു പ്രസംഗത്തിലെ പരാമർശം.
ഇതിനെതിരെ രാജകുടുംബാംഗത്തിന്‍റേത് അടക്കം മൂന്നു പരാതികളാണ് പന്തളം പൊലീസിനു ലഭിച്ചത്. ഇതില്‍ കെപിസിസി വക്താവ് വി.ആർ.അനൂപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായസംഹിത പ്രകാരം 299, 196 (1ബി) വിശ്വാസം വ്രണപ്പെടുത്തൽ, മതസ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.