കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് സി. സദാനന്ദനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പി. ജയരാജന്. ശനിയാഴ്ചയാണ് അദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിച്ചത്.
സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ആശംസ അറിയിച്ചെന്നും അസുഖമുള്ളവര്‍ക്ക് ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും ഇവരുടെ വീടുകളില്‍പോയി കുടുംബാംഗങ്ങളെയും കാണുമെന്നും പി. ജയരാജന് പ്രതികരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ ഉപദേശകസമിതി അംഗം കൂടിയാണ് അദ്ദേഹം.
'സുപ്രീംകോടതി ശിക്ഷിച്ച സഖാക്കളെ കണ്ടു. അവരില്‍ ചിലര്‍ അസുഖംബാധിച്ചവരാണ്. പാര്ക്കിന്സണ് രോഗം ബാധിച്ച രവീന്ദ്രന് മാഷ് അടക്കമുള്ളവരുണ്ട്. അവര്‍ക്ക് ആവശ്യമായ ചികിത്സാസംവിധാനം ഒരുക്കിയിട്ടുണ്ട്', ജയരാജന് പറഞ്ഞു. പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് 'ആര്‍എസിഎസിന്റെ സര്‍ട്ടിഫിക്കറ്റൊന്നും സിപിഎമ്മിന് ആവശ്യമില്ല. ആര്‍എസ്എസ് ഫാസിസ്റ്റ് സ്വഭാവമുള്ള ശക്തിയാണ്. അവര്സിപിഎമ്മിനെ എതിര്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ അതുതന്നെ സിപിഎമ്മിനുള്ള ഏറ്റവുംവലിയ അംഗീകാരമാണ്' എന്നായിരുന്നു മറുപടി.
നിലവില്‍ രാജ്യസഭാംഗമായ സി. സദാനന്ദനെ 1994 ജനുവരി 25-ന് രാത്രി വധിക്കാന്‍ശ്രമിച്ച സംഭവത്തില്‍ പ്രതികളായ എട്ട് സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞ തിങ്കളാഴ്ച കീഴടങ്ങിയത്. സുപ്രീംകോടതിയും അപ്പീല്‍ തള്ളിയതോടെയാണ് ഇവര്‍ കോടതിയിലെത്തി കീഴടങ്ങിയത്.
തുടര്‍ന്ന് ജയിലില്‍പോകുന്ന പ്രതികളെ യാത്രയാക്കാന്‍ എംഎല്‍എയായ കെ.കെ. ശൈലജ അടക്കമുള്ളവര്‍ എത്തിയിരുന്നു. പ്രതികള്‍ കീഴടങ്ങിയ ദിവസം പി. ജയരാജന് കണ്ണൂരിലുണ്ടായിരുന്നില്ല. അതിനാലാണ് കണ്ണൂരില്‍ മടങ്ങിയെത്തിയശേഷം അദ്ദേഹം ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.