ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിന്നു അബുദാബിയിലേക്കുള്ള ഇത്തിഹാദ് യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകി. ഒട്ടറെ യാത്രക്കാർ ദുരിതത്തിലായി.
ഡബ്ലിനില്‍ നിന്നും വൈകിയതോടെ അബുദാബിയില്‍ നിന്ന് മറ്റു നിരവധി വിമാനത്താവളങ്ങളിലേക്കുള്ള കണക്ടിങ് വിമാനങ്ങളെല്ലാം യാത്രക്കാര്‍ക്ക് നഷ്ടമായി. ഇതിനിടെ വീല്‍ചെയര്‍ അസിസ്റ്റന്‍സില്‍ എത്തിയ യാത്രക്കാരനെ പാതി വഴിയില്‍ ഉപേക്ഷിച്ചെന്നും സമയത്ത് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. രാത്രിയില്‍ പത്ത് മണിക്കൂറിലേറെ അബുദാബിയില്‍ തങ്ങേണ്ടി വന്നിട്ടും താമസ സൗകര്യം നല്‍കാതിരുന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി.
രാത്രി ആറ് മണിക്കൂറിലേറെ വിമാനം കാത്തിരിക്കേണ്ട സാഹചര്യത്തില്‍, താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കമ്പനികള്‍ ഒരുക്കണം എന്നിരിക്കെയാണ് വിമാന സേവനദാതാക്കളുടെ അനാസ്ഥ എന്നു പരാതിക്കാര്‍ പറയുന്നു. ഹോട്ടല്‍ മുറി എടുത്തു നല്‍കുന്നത് ഒഴിവാക്കി യാത്രക്കാരെ വിമാനത്താവളത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുകയായിരുന്നു കമ്പനി എന്നാണ് ആരോപണം.ഇതിനിടെ വീല്‍ചെയര്‍ അസിസ്റ്റന്‍സ് സേവനം ആവശ്യപ്പെട്ടിരുന്ന യാത്രക്കാരനു വിമാനത്താവളത്തില്‍ സേവനം നല്‍കിയില്ലെന്നു മാത്രമല്ല, ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നതിനുള്ള സാഹചര്യം പോലും ഒരുക്കിയില്ലെന്നും പറയുന്നു. ''വിമാനം വൈകുന്നതും സാങ്കേതിക തകരാറും പതിവു കഥയായ ഇന്ത്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമായിട്ടും വേണ്ടെന്നു വച്ച് ഇത്തിഹാദ് ടിക്കറ്റ് എടുത്തത് അബദ്ധമായി'' എന്നു ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.