മുംബൈ: ഒളിമ്പിക് മെഡല്‍ ജേതാവ് ഡോ. വേസ് പെയ്സ് അന്തരിച്ചു. 1972ലെ മ്യൂണിക് ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായിരുന്ന വേസ് ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്സിന്റെ അച്ഛനാണ്.
സ്പോര്‍ട്സ് മെഡിസിന് വിദഗ്ധന്‍ ആയിരുന്ന വേസ് ബിസിസിഐയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം.
1945ല്‍ ഗോവയില്‍ ജനിച്ച ഡോ. പേസ്, ഒളിമ്പിക്സ് മെഡല്‍ നേടിയ ടീമിലെ മധ്യനിര താരമായിരുന്നു. സമ്മര്‍ദ്ദത്തിന് കീഴിലും ശാന്തമായി കളി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.
1971-ലെ ഹോക്കി ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഹോക്കിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സ്പോര്‍ട്സ് മെഡിസിന് മേഖലയിലേക്ക് മാറി. ഒരു ഫിസിഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ കായികതാരങ്ങളെ സഹായിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
ഇന്ത്യയില്‍ ഇപ്പോഴും വികസിച്ചുകൊണ്ടിരുന്ന ഒരു മേഖലയാണിത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ വിവിധ ഇന്ത്യന്‍ കായിക സംഘങ്ങള്‍ക്ക് വേണ്ടി ഡോക്ടറായി അദ്ദേഹം മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ വനിതാ ബാസ്കറ്റ്ബോള്‍ ക്യാപ്റ്റന്‍ ജെന്നിഫര്‍ പേസാണ് ഭാര്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.