എറണാകുളം ;പ്രലോഭിപ്പിച്ചോ , നിർബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാൻ ശ്രമിക്കുന്നതാണ് നിർബന്ധിത മതപരിവർത്തനം. ഛത്തീസ്ഘട്ടിൽ കുഷ്ഠരോഗികൾക്കിടയിൽ സേവനംചെയ്തുപോന്ന ക്രൈസ്തവ സംന്യാസിനി മാർക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാൽ ശരിക്കുമുള്ള നിർബന്ധിത മതപരിവർത്തന വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് . കോതമംഗലത്താണ് നിർബന്ധിത മതംമാറ്റത്തിന്റെ ഇരയായി ക്രൈസ്തവ യുവതി ആത്മഹത്യ ചെയ്തത്.
എറണാകുളം ജില്ലയിലെ കോതമംഗലത്ത് 23കാരിയുടെ മരണത്തില് യുവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി മരിച്ച പെണ്കുട്ടിയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട് . കോതമംഗലം സ്വദേശിനി സോന എല്ദോസ് ജീവനൊടുക്കിയ സംഭവത്തിലാണ് പറവൂര് സ്വദേശി റമീസിനെതിരെ ആരോപണം ഉയര്ന്നത്. റമീസ് മുന്പ് ലഹരി കേസിലും ഇമ്മോറൽ ട്രാഫിക്കിങ്ങിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാന് നിര്ബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവള് ജീവനൊടുക്കിയത്'- സോനയുടെ സഹോദരന് ആരോപിച്ചു. യുവതിയുടെ ആത്മഹത്യാ കുറിപ്പും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള് ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.